കണ്ണൂർ: ജയന്തി രാജന്റെ തോല്‍വിയ്ക്ക് പിന്നാലെ കൂത്തുപറമ്പിലെ മുസ്ലിം ലീഗില്‍ അച്ചടക്ക നടപടി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി.
ഷാഹുല്‍ ഹമീദിനെതിരെ ലീഗില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ജയന്തി രാജന്റെ തോല്‍വിക്ക് കാരണം ഷാഹുല്‍ ഹമീദാണെന്നും എല്‍ഡിഎഫിന് വേണ്ടി ഷാഹുല്‍ ഹമീദ് പ്രവര്‍ത്തിച്ചുവെന്നുമാണ് ഒരു വിഭാഗം ലീഗ് അണികളുടെ ആരോപണം.
ഷാഹുല്‍ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
അതേസമം, താൻ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയതെന്ന് ഷാഹുൽ ഹമീദ് പ്രതികരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് നടപടി. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. കൃത്യം കണക്ക് പരിശോധിച്ചാൽ തനിക്കെതിരെ പറയുന്നവർ പ്രതികളാകും എന്ന് ഉറപ്പാണ്. തന്റെ ഭാര്യ, സ്ഥാനാർഥിക്കെതിരെ പോസ്റ്റിട്ടത് വൈകാരികമായാണ്. അത് അപ്പോൾ തന്നെ തിരുത്തിച്ചിരുന്നു. പാർട്ടിയോട് മാപ്പ് പറഞ്ഞിരുന്നുവെന്നും ഷാഹുൽ ഹമീദ് കൂട്ടിച്ചേർത്തു.